ന്യൂഡൽഹി: ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ നൽകുന്ന വൻ വിലക്കിഴിവിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള കമ്പനികളുടെ വിലക്കിഴിവ് വില്പനയെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് കരട് പോളിസി വിലയിരുത്തുന്നതിനായി സർക്കാർ വിതരണംചെയ്തുകഴിഞ്ഞു. ഇ-കൊമേഴ്സ് മേഖലയ്ക്കാകെ പുതിയ നിയമമാണ് തയ്യാറാകുന്നത്.49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാമെന്നും അതേസമയം, ഇത്തരം സൈറ്റുകൾ വഴി വിൽക്കുന്നത് ഇന്ത്യയിൽ നിർമിച്ചവയാകണമെന്നുംകരട് നയം മുന്നോട്ടുവെയ്ക്കുന്നു. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനും അവസരമുണ്ടാകും. സോഫ്റ്റ്ബാങ്ക്, ആലിബാബ, വാൾമാർട്ട്, ടൈഗർ ഗ്ലോബൽ തുടങ്ങിയ ആഗോള ഭീമന്മാർ രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയെ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തയ്യാറെടുക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2vpZ5yu
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ