തിരുവനന്തപുരം:ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിൻവലിക്കാൻ സിസ്റ്റർ അനുപമയെ വിളിച്ച് വാഗ്ദാനങ്ങൾ നൽകിയ വൈദികൻ ജെയിംസ് എർത്തയിലിനെതിരെ സി എം ഐ സഭയുടെ നടപടി. കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽനിന്ന് എർത്തയിലിനെ മാറ്റി. സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് എർത്തയിലിനെ മാറ്റിയിട്ടുള്ളത്. ആശ്രമത്തിന്റെ പ്രിയോർ, സ്കൂളുകളുടെ മാനേജർ എന്നീ പദവികളിൽനിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച് വിശദീകരണം നൽകാനും സഭ എർത്തയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച് ബിഷപ്പിനെതിരായ കേസിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുകയും വൻവാഗ്ദാനങ്ങൾ നൽകുകയും ചെയ്തത്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്തായതിനെ തുടർന്നാണ് സഭയുടെ നടപടിയെന്നാണ് സൂചന. ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റർ അനുപമ. പത്തേക്കർ സ്ഥലവും മഠവുമായിരുന്നു സിസ്റ്റർ അനുപമയ്ക്ക് ജെയിംസ് എർത്തയിൽ വാഗ്ദാനം ചെയ്തത്. എന്നാൽ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധർ രൂപതാ സെക്രട്ടറിയുടെ പ്രതികരണം. content highlights:Church takes action against Fr James Erthayil for trying to withdraw case against Jalandhar Bishop Franco Mulakkal
from mathrubhumi.latestnews.rssfeed https://ift.tt/2LB2DZC
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ