ദുരിതാശ്വാസ ക്യാമ്പിലെ സംഘര്‍ഷം: സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ദുരിതാശ്വാസ ക്യാമ്പിലെ സംഘര്‍ഷം: സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

ഇ വാർത്ത | evartha
ദുരിതാശ്വാസ ക്യാമ്പിലെ സംഘര്‍ഷം: സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

കൊച്ചി: ദുരിതാശ്വാസ ക്യാന്പില്‍ പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. കൊച്ചി നായരമ്പലം ലോക്കല്‍ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്യാമ്പിലെ വസ്തുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഇയാള്‍ പോലീസിനോട് അപമര്യാദയായി പെരുമാറിയത്.

എറണാകുളംജില്ലയിലെ വൈപ്പിൻകരയിൽ നായരമ്പലം ഭഗവതിവിലാസം സ്കൂളിൽ ദുരിതാശ്വാസക്യാമ്പിലെ അരി കടത്താൻ ശ്രമിച്ച എൽ സി സെക്രട്ടറിയെ നാട്ടുകാർ തടഞ്ഞപ്പോൾ പോലീസ് ഇടപെട്ടു . കോപാകുലനായ എൽ സി സെക്രട്ടറി അരി ചാക്ക് പോലീസ് ഉദ്യോഗസ്ഥന്റെ തലയിൽ വയ്ക്കുന്നു

Posted by Sreejith Vasudevan Nair on Monday, August 20, 2018

സംഘര്‍ഷത്തിനിടെ എ എസ് ഐയുടെ തലയിലേയ്ക്ക് ഉല്ലാസ് ദുരിതാശ്വാസ ക്യാമ്പിലെ വസ്തുക്കള്‍ എടുത്തുവയ്ക്കാന്‍ ശ്രമിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.

ക്യാമ്പില്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനമെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പൊലിസ് ക്യാമ്പിലെത്തിയത്. ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം തുടങ്ങിയത്. നായരമ്പലം ഗ്രാമപ്പഞ്ചായത്തില്‍ ഒമ്പത് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ഇവയ്‌ക്കെല്ലാം കൂടി നായരമ്പലം മംഗല്യ ഓഡിറ്റോറിയവും ഭഗവതി വിലാസം സ്‌കൂളും കേന്ദ്രീകരിച്ചാണ് ഭക്ഷണമൊരുക്കിയത്.

നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ ക്യാമ്പില്‍ മൂവായിരത്തിലേറെ പേര്‍ ഉണ്ടായിരുന്നു. ഇവിടത്തെ ക്യാമ്പ് നടത്തിപ്പിന് ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സി.പി.എം. ഭരണമുള്ള പഞ്ചായത്ത് അട്ടിമറിച്ചതായും ആരോപണമുയര്‍ന്നു.

ക്യാമ്പില്‍നിന്നുള്ള സാധനങ്ങളുടെ നീക്കം പൂര്‍ണമായും ചിലരുടെ കൈകളില്‍ ഒതുങ്ങിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2whWFCG
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages